ബാഗൽകോട്ട് (കർണാടക): ലൗ ജിഹാദിന് പകരമായി മുസ്ലിം പെൺകുട്ടികളെ കുരുക്കിലാക്കണമെന്ന വിവാദ ആഹ്വാനവുമായി ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്. കർണാടകയിലെ ബാഗൽകോട്ടിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവെയാണ് മുസ്ലിം പെൺകുട്ടികളെ കുരുക്കിലാക്കാൻ ഹിന്ദുയുവാക്കളോട് പരസ്യമായി ആഹ്വാനം ചെയ്തത്. ഇങ്ങനെ ചെയ്യുന്നവർക്ക് സുരക്ഷയും ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.
'നമ്മുടെ പെൺകുട്ടികൾ ലൗ ജിഹാദിനാൽ ചൂഷണം ചെയ്യപ്പെടുന്നു.രാജ്യത്തുടനീളം ആയിരക്കണക്കിന് പെൺകുട്ടികൾ പ്രണയത്തിന്റെ പേരിൽ വഞ്ചിക്കപ്പെടുന്നു, നമ്മൾ അവർക്ക് മുന്നറിയിപ്പ് നൽകണം.പെൺകുട്ടികളെ എങ്ങനെ വശീകരിക്കണമെന്ന് ഞങ്ങൾക്കറിയാം. യുവാക്കളെ ഇവിടേക്ക് ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ഹിന്ദു പെൺകുട്ടിയെ നഷ്ടപ്പെട്ടാൽ പത്ത് മുസ്ലീം പെൺകുട്ടികളെ വലയിലാക്കണം. അങ്ങനെ ചെയ്താൽ നിങ്ങളുടെ ഉത്തരവാദിത്തം ശ്രീരാമസേന ഏറ്റെടുക്കും. . കൂടാതെ എല്ലാത്തരം സുരക്ഷയും തൊഴിലവസരങ്ങളും നൽകുകയും ചെയ്യും'-മുത്തലിക് പറഞ്ഞു.
വരുന്ന കർണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉഡുപ്പിയിലെ കാർക്കള മണ്ഡലത്തിൽ നിന്ന് താൻ മത്സരിക്കുമെന്ന് പ്രമോദ് മുത്തലിക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വതന്ത്രനായിട്ടായിരിക്കും മത്സരിക്കുകയെന്നും ജനങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് മുത്തലിക്ക് അവകാശപ്പെടുന്നത്. പരമാവധി ഹിന്ദുവോട്ടുകൾ നേടാണ് ഇപ്പോഴത്തെ ആഹ്വാനം എന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |