SignIn
Kerala Kaumudi Online
Friday, 29 March 2024 4.33 PM IST

'ഓപ്പറേഷൻ  ദോസ്ത്'; ഒറ്റരാത്രികൊണ്ട് 140 പാസ്‌പോർട്ടുകൾ, തുർക്കിയിലെത്തിയ ഇന്ത്യൻ സംഘം നേരിട്ട വെല്ലുവിളികൾ,​ തിരിച്ചെത്തിയപ്പോൾ മോദിയുടെ സർപ്രെെസ്

operation-dost

ന്യൂഡൽഹി: തുർക്കിയിലെ ഭൂകമ്പത്തിന് ശേഷം രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്ത ഇന്ത്യ 'ഓപ്പറേഷൻ ദോസ്ത്' രൂപീകരിച്ചു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ സെെന്യം തുർക്കിയിലേയ്ക്ക് തിരിക്കുമ്പോൾ ഒറ്റരാത്രികൊണ്ട് തന്നെ യാത്രയുടെ ഭാഗമായി നൂറുകണക്കിന് പാസ്‌പോർട്ടും മറ്റ് അനുബന്ധരേഖകളും തയ്യാറാക്കുന്ന തിരിക്കിലായിരുന്നു അധികൃതർ.

140 പാസ്‌പോർട്ടുകളും സോക്യുമെന്റ്സും തിരക്കിട്ട് തയ്യാറാക്കുമ്പോൾ 18മാസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വീട്ടിലാക്കി പാരാമെഡിക്കൽ ജീവനക്കാരി തുർക്കിയിലേയ്ക്ക് തിരിക്കുന്ന സംഘത്തിനൊപ്പം ചേർന്നിരുന്നു. തുർക്കിയിലെ എൻ ഡി ആർ എഫിന്റെ രക്ഷാദൗത്യം വ്യക്തിപരവും ജോലി സംബന്ധവുമായ വെെകാരിക വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ ദൗത്യം പൂർത്തിയാക്കി തിരിച്ച് വന്നപ്പോൾ അവരുടെ ഹൃദയത്തിന്റെ ഒരു ഭാഗത്ത് തുർക്കി ജനത നൽകിയ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.

operation-dost

152 അംഗങ്ങളുള്ള മൂന്ന് ടീമുകളുടെയും ആറ് നായ്ക്കളുടെയും തുർക്കിലേയ്ക്കുള്ള പ്രവേശനം വേഗത്തിലായിരുന്നു. അവർ തുർക്കിയിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 85 മൃതദേഹങ്ങൾ പുറത്തെടുത്തു. അതിനിടയിൽ രണ്ട് പെൺകുട്ടികളെ ജീവനോടെ രക്ഷിക്കുകയും ചെയ്തു. തുർക്കിയിലെ ജനതയുമായുള്ള വെെകാരികമായ അടുപ്പത്തെക്കുറിച്ച് തിരികെ വന്ന ദൗത്യ സംഘത്തിലെ ആംഗങ്ങൾ പറഞ്ഞിരുന്നു. ഇന്ത്യൻ സംഘം തിരികെ വരുന്ന സമയത്ത് തുർക്കി ജനത നന്ദി പറഞ്ഞാണ് അവരെ യാത്രയാക്കിയത്.കൂടാതെ ഇവരെ അഭിനന്ദിച്ച് തുർക്കി അധികൃതരും രംഗത്തെത്തിയിരുന്നു. തിരികെയെത്തിയ 'ദോസ്‌ത്' അംഗങ്ങളെ തന്റെ ഔദ്യോഗിക വസതിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.

ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും രേഖപ്പെടുത്തിയ 7.8തീവ്രത തുടർ ഭൂചലനങ്ങളിൽ 44,000ത്തോളം ജനങ്ങൾ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. തുടർന്ന് ഇന്ത്യയിൽ നിന്നുള്ള രക്ഷാദൗത്യം വളരെ പെട്ടെന്ന് തന്നെ അവിടെ എത്തിച്ചേർന്നിരുന്നു. 152 പേരിൽ കുറച്ച് ഉദ്യോഗസ്ഥർക്ക് മാത്രമേ വിദേശരാജ്യത്തേയ്ക്ക് പോകാനുള്ള പാസ്പോർട്ട് ഉണ്ടായിരുന്നുള്ളു. ബാക്കി അംഗങ്ങളുടെ പാസ്‌പോർട്ടും മറ്റ് രേഖകളും തയ്യാറാക്കി വളരെ പെട്ടെന്നാണ് ഉദ്യോഗസ്ഥർ അവരെ അയച്ചത്.

operation-dost

കോൺസ്റ്റബിൾ സുഷമ യാദവ്(32) ഉൾപ്പെടെ അഞ്ച് വനിതാ രക്ഷാപ്രവർത്തർ സംഘത്തിൽ ഉണ്ടായിരുന്നു. സുഷമ തന്റെ 18മാസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ദൗത്യത്തിന് പുറപ്പെട്ടത്. 'നമ്മൾ ചെയ്തില്ലെങ്കിൽ പിന്നെ ആര് ചെയ്യും രക്ഷാപ്രവർത്തനങ്ങൾ' എന്നായിരുന്നു അധികൃതരുടെ ചോദ്യത്തിനുള്ള സുഷമയുടെ മറുപടി. തുർക്കിയിലെ മെെനസ് 5 ഡിഗ്രി താപനിലയിൽ അവർക്ക് ജോലി ചെയ്യാൻ കഴിയുമെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ നിന്ന് തുർക്കിയിൽ എത്തിയ അംഗങ്ങളുടെ ക്ഷേമത്തെ കുറിച്ചറിയാൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വെജിറ്റേറിയനായ ഇന്ത്യൻ അംഗം ദീപകിന് തുർക്കി ജനത ഭക്ഷണം എത്തിച്ചിരുന്നു. അവർ നൽകിയ ആപ്പിളിലും തക്കാളിയിലും പ്രാദേശിക മസാലങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് ദീപക് പറഞ്ഞു. അവരുടെ സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുർക്കി ജനതയ്ക്ക് ഹിന്ദി അറിയില്ലെങ്കിലും അവർ ഗൂഗിളിൽ വിവർത്തനം ചെയ്ത് ഇന്ത്യൻ അംഗങ്ങൾക്ക് നന്ദി സന്ദേശങ്ങൾ അയച്ചു. ഇത് അവർ ഇന്ത്യയ്ക്ക് നൽകുന്ന ബഹുമാനത്തിന്റെ ഭാഷയായാണ് ഇന്ത്യൻ അംഗങ്ങൾ കണ്ടത്. കൂടൂതൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തങ്ങൾ ആഗ്രഹിച്ചതായി ഇന്ത്യൻ അംഗങ്ങൾ പറഞ്ഞു.

രക്ഷാപ്രവർത്തന കാലയളവിൽ തങ്ങൾക്ക് കുളിക്കാനോ മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കു പോലും ബുദ്ധിമുട്ട് അനുഭവിച്ചതായി ദോസ്ത് സംഘാംഗങ്ങൾ പറഞ്ഞു. പത്ത് ദിവസത്തോളം കുളിക്കാതെ കഴിഞ്ഞെന്നാണ് സബ് ഇൻസ്‌പെക്ടർ ബിന്ദു ബോറിയ പറയുന്നത്. എങ്കിലും തങ്ങളെ ഏൽപ്പിച്ച ഇടങ്ങളിലുള്ള രക്ഷാദൗത്യങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തിരികെ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ രക്ഷാപ്രവർത്തകർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ടെന്റുകൾ, ഭക്ഷണം മുതലായവ നാട്ടുകാർക്കും അവിടെത്തെ രക്ഷാപ്രവർത്തകർക്കും സംഭാവന ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN TEAM, VDOSTORY, TURKEY, OPERATION DOST
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.