തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമ പ്രകാരം ഇളവ് ലഭിച്ച തോട്ടഭൂമിയിൽ നിന്ന് മുറിച്ചു വാങ്ങിയ ഭൂമിയുടെ തരം പുരയിടം എന്നാക്കി മാറ്റി നൽകാനാവില്ലെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ബി.ടി.ആറിൽ തോട്ടം എന്ന് കാണുന്നവയെല്ലാം ഭൂപരിഷ്‌കരണ നിയമ പ്രകാരം മിച്ചഭൂമി കേസുള്ളവർക്ക് ഒഴിവാക്കി നൽകിയ തോട്ടമാണെന്ന് വ്യാഖ്യാനിക്കുന്നതാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഭൂപരിഷ്‌കരണ നിയമ പ്രകാരം ഒഴിവാക്കിയ തോട്ടഭൂമി പ്രത്യേകമായി രേഖകളിൽ ഉൾപ്പെടുത്താനാവുമോയെന്ന് പരിശോധിക്കുകയാണ്.
ഭൂപരിഷ്‌കരണ നിയമത്തെ ശരിയായി വ്യാഖ്യാനിച്ചുകൊണ്ടും ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ലാൻഡ് ബോർഡ് കരട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിലെ വ്യവസ്ഥകൾ നിയമപരമായി നിലനിൽക്കുന്നതാണോയെന്ന് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടിയതായും സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |