പന്തളം : ഭക്തരുടെ മനം കുളിർപ്പിച്ചു പന്തളം മഹാദേവർ ക്ഷേത്രത്തിൽ കുംഭത്തിരുവാതിര ഉത്സവം ആഘോഷിച്ചു. 13 കരകളിൽ നിന്നായി തേര്, കുതിരകൾ, ചെറുതും വലുതുമായ നിരവധി ഇരട്ടക്കാളകളും ഒറ്റക്കാളകളും ഫ്‌ളോട്ടും അണിനിരുന്നു. അമ്മൻകുടവും വിവിധ പുരാണ കഥാപാത്രങ്ങളുടെ വേഷങ്ങളും നാടൻ കലാരൂപങ്ങളും ഉത്സവത്തിന് കൊഴുപ്പേകി.
വൈകിട്ട് 6 മണിയോടെ ഭഗവാൻ കെട്ടുരുപ്പടികൾ കാണാനായി പുറത്തേക്കെഴുന്നെള്ളി എന്ന വിശ്വാസത്തിൽ തോട്ടക്കോണം കരയുടെ കുതിരയാണ് ആദ്യം കളിച്ചത്. തുടർന്ന് ക്രമപ്രകാരം 12 കരകളും തങ്ങളുടെ കെട്ടുരുപ്പടികൾ പ്രദർശിപ്പിച്ചു. നിരവധി വഴിപാട് കാളകളുമുണ്ടായിരുന്നു. ഇക്കുറി മുളമ്പുഴ കര പുതിയ കണിക്കുതിരയെയാണ് പ്രദർശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |