ന്യൂഡൽഹി: ഒ.ബി.സി സംവരണത്തിന് ഇടയാക്കിയ ഇന്ദ്രാ സാഹ്‌നി കേസിൽ വിധിപറഞ്ഞ ഭരണഘടനാ ബെഞ്ച് അംഗവും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് എ.എം. അഹമ്മദി(91) അന്തരിച്ചു.
സൂറത്ത് സ്വദേശിയായ ജസ്റ്റിസ് അഹമ്മദി സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച ജഡ്‌ജുമാണ്. 1964-ൽ അഹമ്മദാബാദ് സിറ്റി സിവിൽ & സെഷൻസ് കോടതി, 1976-ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് 1988 ഡിസംബറിൽ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 1994 ൽ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എസ്.ആർ.ബൊമ്മെെ കേസിൽ പ്രത്യേക വിധി എഴുതി ശ്രദ്ധ നേടി. ഇദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ജനറൽ വൈദ്യയുടെ ഘാതകർക്കെതിരെ അർദ്ധരാത്രി വിധി പുറപ്പെടുവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |