പരിയാരം: ജുവലറി കവർച്ചക്ക് ശ്രമിക്കവെ നിരവധി കവർച്ചാ കേസിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് ബളാൽ അത്തിക്ക ടവിലെ ചേവിരി ഹൗസിൽ ഹരി ഷ്കുമാർ (48)ആണ് പിടിയിലാ യത്. ജുവലറിയുടെ സമീപം തന്നെയുള്ള പള്ളിയുടെ മുന്നിലെ ഭണ്ഡാരം കുത്തിത്തു ന്നത് ഇയാൾ ഉൾപ്പെട്ട സംഘ മാണെന്ന് തെളിഞ്ഞു. ഭണ്ഡാര ത്തിൽ നിന്ന് കവർന്ന പൈ സ പൊ ലീസ് കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ നൃത്ത സംഗീത കോളേജിന്റെ താഴെ നിലയിൽ പ്രവർത്തി ക്കുന്ന ഐശ്വര്യ ജുവലറിയോട് ചേർന്നുള്ള മുറിയുടെ ഷട്ടർ കുത്തിത്തുറക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ജുവലറി യുടെ ഭാഗം തന്നെയാണ് ഈ മുറി. ഈ സമയം ലാസ്യ കോളേജ് പ്രിൻസിപ്പൽ കലാമ ണ്ഡലം ലത ഒരു നൃത്തസം ഗീത പരിപാടി കഴിഞ്ഞ് കോളേ ജിലെത്തിയതായിരുന്നു. ശബ്ദംകേട്ട അവർ ഭർത്താവ് തമ്പാനോട് വിവരം പറഞ്ഞു. തമ്പാൻ നോക്കുമ്പോൾ മൂന്നംഗ സംഘം ഷട്ടർ കുത്തിപ്പൊളിക്കു ന്നതാണ് കണ്ടത്. തമ്പാൻ ഓടി യെത്തിയതോടെ കവർച്ചാ സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. ഹരീഷ് കുമാറിനെ തമ്പാൻ പിടികൂടി. ഇതിനിടയിൽ മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |