ലക്‌നൗ: രാജ്യത്ത് ഗോവധം നിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ തീരുമാനം കൈക്കൊള്ളണമെന്നും പശുവിനെ സംരക്ഷിത ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് ഷമീം അഹമ്മദിന്റെ ബെഞ്ചാണ് ഗോവധം, പശുക്കടത്ത് എന്നിവ ആരോപിച്ച് മൊഹമ്മദ് അബ്ദുൾ ഖാലിദ് എന്നയാൾക്കെതിരെയുള്ള കേസ് റദ്ദാക്കാൻ വിസമ്മതിച്ച് നിരീക്ഷണം നടത്തിയത്.
ഇന്ത്യ ഒരു മതേതര രാജ്യമാണെന്നിരിക്കെ എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്. ഹിന്ദുമതപ്രകാരം പശു ദൈവീകവും പ്രകൃതിദത്തവുമായ നന്മയുടെ പ്രതിനിധിയാണ്. അതിനാൽ പശുവിനെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പശുവിനെ കൊല്ലുകയോ കൊല്ലാൻ അനുവദിക്കുകയോ ചെയ്യുന്നവർ ശരീരത്തിൽ രോമം ഉള്ളിടത്തോളം കാലം നരകത്തിൽ വെന്തുരുകും. ഹർജിക്കാരൻ ഒരു കുറ്റവും ചെയ്തില്ലെന്ന് പറയാനാകില്ല. പുരോഹിതന്മാർക്കും പശുക്കൾക്കും ബ്രഹ്മാവ് ഒരേസമയത്താണ് ജീവൻ നൽകിയത്. പുരോഹിതന്മാർ മതപാരായണം നടത്തുമ്പോൾ മതാചാരങ്ങൾക്ക് വഴിപാടായി നൽകുന്നതിന് പശുക്കൾക്ക് നെയ്യ് നൽകാനാകുന്നു. ഹിന്ദുമതത്തിലെ ഏറ്റവും പവിത്രമായ മൃഗമാണ് പശു എന്നും കോടതി നിരീക്ഷിച്ചു.
#JustIN | Hope that Central Government would take an appropriate decision to 𝐛𝐚𝐧 𝐜𝐨𝐰 𝐬𝐥𝐚𝐮𝐠𝐡𝐭𝐞𝐫 in the country and declare it as '𝐩𝐫𝐨𝐭𝐞𝐜𝐭𝐞𝐝 𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐚𝐧𝐢𝐦𝐚𝐥, says #AllahabadHighCourt#Cow #CowSlaughter pic.twitter.com/ES735eu94Y
— Live Law (@LiveLawIndia) March 3, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |