ന്യൂഡൽഹി: ഉഷ്ണകാലത്തെ ചെറുക്കാനുള്ള നീക്കങ്ങൾ വിലയിരുത്താനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ താപനിലയിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടാകുന്നതിന് പിന്നാലെയാണ് യോഗം ചേർന്നത്. ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തെ നേരിടാൻ രാജ്യത്തെ എല്ലാ ആശുപത്രികളും സുസജ്ജമായിരിക്കണമെന്നും കൂടാതെ ഫയർ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണത്തിനായി പരസ്യങ്ങളും ലഘുലേഖകളും തയ്യാറാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി യോഗം വിളിച്ചത്. മെയ് 31 വരെ രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് വിവരം. പൊതുജനങ്ങളെ ബോധവത്കരിക്കാനായി ആരോഗ്യ പ്രവർത്തകരെയും ദുരന്ത നിവാരണ സേനയെയും സജ്ജമാക്കാൻ യോഗത്തിൽ തീരുമാനമായി.
കാട്ടു തീ നേരിടുന്നതിനെക്കുറിച്ചും യോഗത്തിൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന താപനിലയെ നേരിടാനായി വിദ്യാർത്ഥികളെ സജ്ജരാക്കാനും ഉഷ്ണകാലത്ത് ചെയ്യാവുന്നതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് അവബോധം നൽകാനും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |