ഭോപ്പാൽ : ബി ജെ പി ഭരിക്കുന്ന മദ്ധ്യപ്രദേശിലെ രത്ലാമിൽ ബോഡിബിൽഡിങ് മത്സരത്തിന്റെ വേദിയിൽ സ്ത്രീകൾ ബിക്കിനി ധരിച്ച് ഹനുമാന് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തത് വിവാദമായി. വിവാദ മത്സരത്തിന് പിന്നാലെ ഗംഗാ ജലം തളിച്ച് കോൺഗ്രസ് പ്രവർത്തകർ ശുദ്ധീകരണം നടത്തി. ഇവിടെ ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു. 13ാമത് മിസ്റ്റർ ജൂനിയർ ബോഡിബിൽഡിങ് മത്സരം കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് സംഘടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Shame on BJP pic.twitter.com/fxVrepzqLz
— Piyush Babele||पीयूष बबेले (@BabelePiyush) March 6, 2023
ബോഡിബിൽഡിംഗ് ഷോ അവസാനിച്ചതിന് പിന്നാലെയാമ് മത്സരാർത്ഥികൾ ഹനുമാൻ ചിത്രത്തിനു മുന്നിൽ നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്തത്. ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. മുൻ മേയറും, കോൺഗ്രസ് നേതാവുമായ പരാസ് സക്ലേശയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഹനുമാൻ സ്വാമി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് മായങ്ക് ജാട്ട് അഭിപ്രായപ്പെട്ടു.
रतलाम महापौर के मुख्य आतिथ्य में भगवान हनुमान जी की मूर्ति रखकर अश्लील प्रदर्शन वह भी मुख्यमंत्री जी के जन्मदिन के मौके पर।सनातन संस्कृति को बेचखाने वाले इस नेता पर क्या कार्यवाही होगी शिवराज जी? @BJP4India @OfficeOfKNath @digvijaya_28 @inc_jpagarwal pic.twitter.com/Xebc6dLKOW
— Bhupendra Gupta Agam (@BhupendraAgam) March 5, 2023
അതേസമയം സ്ത്രീകൾ കായികരംഗത്ത് പ്രവേശിക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ തിരിച്ചടി. പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരിപാടിയുടെ സംഘാടകർ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |