ന്യൂഡൽഹി: ദൗത്യ കാലാവധി പൂർത്തിയാക്കിയ ഉപഗ്രഹമായ മേഘ ട്രോപിക് 1നെ ഭൂമിയിലേയ്ക്ക് തിരികെയെത്തിക്കാനുള്ള ദൗത്യം വിജയിച്ചതായി ഐ എസ് ആർ ഒ. ഉപഗ്രഹം നിയന്ത്രണ വിധേയമാക്കി. സുരക്ഷിതമായി ശാന്തസമുദ്രത്തിന് മുകളിൽ കത്തിയെരിഞ്ഞുതീർന്നു. ആകാശത്തുവെച്ചുതന്നെ ഉപഗ്രഹം കത്തിയെരിഞ്ഞതായും വലിയ മാലിന്യങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും ഐ എസ് ആർ ഒ അറിയിച്ചു.
കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങൾ ഓർബിറ്റിൽ നിന്ന് മാറ്റണമെന്ന ഐക്യരാഷ്ട്ര സഭയുടെ നിർദേശത്തെ തുടർന്നാണ് മേഘ ട്രോപിക്സിനെ ഭൂമിയിലേയ്ക്കിറക്കാൻ തീരുമാനിച്ചത്. ഉപഗ്രഹത്തിൽ ബാക്കിയുള്ള ഇന്ധനം ഉപയോഗിച്ച് ഉപഗ്രഹത്തെ നിയന്ത്രിച്ച് അന്തരീക്ഷത്തിൽ എത്തിയ്ക്കുകയായിരുന്നു. 2011 ഒക്ടോബർ 12നാണ് മേഘ ട്രോപിക് വിക്ഷേപിച്ചത്. ഉഷ്ണമേഖലാ കാലാവസ്ഥ നിരീക്ഷണമായിരുന്നു ഉപഗ്രഹത്തിന്റെ ദൗത്യം.
The controlled re-entry experiment for the decommissioned Megha-Tropiques-1 (MT-1) was carried out successfully on March 7, 2023.
— ISRO (@isro) March 7, 2023
The satellite has re-entered the Earth’s atmosphere and would have disintegrated over the Pacific Ocean. pic.twitter.com/UIAcMjXfAH
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |