ന്യൂഡൽഹി: ക്രിപ്റ്റോ അല്ലെങ്കിൽ വെർച്വൽ അസറ്ര് ബിസിനസുകളെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടുത്തിയതായി ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിലൂടെ വെർച്വൽ ഡിജിറ്റൽ ആസ്തികൾ ഉൾപ്പെടുന്ന ഇടപാടുകളിലെ പങ്കാളിത്തം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പിഎംഎൽഎ) കീഴിലായിരിക്കുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട ഇടപാടുകൾ കർശനമാക്കാൻ സർക്കാർ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്.
ക്രിപ്‌റ്റോകറന്‍സികളെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവെപ്പാണ് ഇതെന്ന് ഇന്ത്യ ബ്ലോക്ക്‌ചെയ്ന്‍ ഫോറം സ്ഥാപകന്‍ ശരത് ചന്ദ്ര നിരീക്ഷിച്ചു. പിഎംഎല്‍എയ്ക്ക് കീഴില്‍ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും പിന്തുടരുന്ന കെവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയന്ത്രണങ്ങള്‍, സൂക്ഷ്മത എന്നിവ ഇനി ക്രിപ്‌റ്റോസ്ഥാപനങ്ങളും നിറവേറ്റേണ്ടിവരും. ഉറപ്പായും തങ്ങള്‍ ഒരു നിയന്ത്രിത ക്രിപ്‌റ്റോ ഇക്കോ സിസ്റ്റത്തിലേയ്ക്ക് നീങ്ങുകയാണ്, കോയിന്‍ഡിസിഎക്‌സ് ക്രിപ്‌റ്റോ സഹസ്ഥാപകനും സിഇഒയുമായ സുമിത് ഗുപ്ത പ്രതികരിച്ചു. പിഎംഎല്‍എയ്ക്ക് കീഴില്‍ കോയിന്‍ഡിസിഎക്‌സ് പോലുള്ള സ്ഥാപനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |