സോൾ: ഉടമകൾ ഉപേക്ഷിച്ച 1000 നായ്ക്കളെ 60കാരൻ പട്ടിണിക്കിട്ട് കൊന്നതായി റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ദക്ഷിണ കൊറിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായ ജിയോംഗ്ഗി പ്രവിശ്യയിലെ യാഗ്പിയോങ്ങിലാണ് സംഭവം നടന്നത്.
പ്രായമായതോ, വാണിജ്യപരമായി ആകർഷകമല്ലാത്തതോ ആയ നായ്ക്കളെ ഒഴിവാക്കാൻ ഉടമകൾ നായ വളർത്തുന്നവർക്ക് അവയെ നൽകുന്ന പതിവുണ്ട്. നായയെ ഉപേക്ഷിക്കുമ്പോൾ ഉടമകൾ അവയുടെ സംരക്ഷണത്തിനായി 10,000 വോൺ പ്രതിഫലം നൽകാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന നായ്ക്കളെയാണ് 60കാരൻ പൂട്ടിയിട്ട ശേഷം ഭക്ഷണം നൽകാതെ കൊല്ലുന്നത്. മൃഗ സംരക്ഷണ സംഘടനയായ കെയറാണ് ഈ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.
തന്റെ നഷ്ടപ്പെട്ട നായയെ തിരയുന്നതിനിടെയാണ് നാട്ടുകാരനായ യുവാവ് നായ്ക്കളുടെ ജഡം കണ്ടത്. മരിച്ച നായ്ക്കളുടെ ശവങ്ങൾക്ക് മുകളിൽ വീണ്ടും ജഡം നിക്ഷേപിച്ചിരുന്നു. ജീവൻ ഉള്ളവയെ കൂടുകളിലും റബ്ബർ പെട്ടികളിലുമാണ് പാർപ്പിച്ചിരുന്നത്. ചത്ത നായ്ക്കളെ ഈയാഴ്ച നീക്കം ചെയ്യുമെന്ന് യാഗ്പിയോങ്ങിലെ പ്രദേശിക സർക്കാർ അറിയിച്ചു. ദക്ഷിണ കൊറിയയിൽ മൃഗങ്ങളെ മനഃപൂർവം ഭക്ഷണം നൽകാതെ കൊല്ലുന്നവർക്ക് മൂന്ന് വർഷം വരെ തടവോ 30 ബില്യൺ വരെ പിഴയോ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |