SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.54 PM IST

വൈദേകം ഓഹരി വിൽക്കില്ലെന്ന് ഇ.പി.ജയരാജന്റെ മകൻ

p

കണ്ണൂർ: വിവാദ വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്റെ മകൻ പി.കെ. ജയ്സൺ. ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ് വന്നപ്പോൾ മാത്രമാണ് താൻ ചിന്തിക്കാത്ത കാര്യത്തെക്കുറിച്ച് അറിയുന്നത്.
ആദായനികുതി വകുപ്പ് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയെ തുടർന്ന് ഓഹരി ഉടമകളുടെ വിശദാംശങ്ങളും ടാക്‌സ് രേഖകളും കൈമാറിയിരുന്നു. ഞാനും അമ്മയും മാത്രം തീരുമാനമെടുത്താൽ ഓഹരി വിൽക്കാൻ കഴിയില്ല. ഡയറക്ടർ ബോർഡ് ചേർന്ന് തീരുമാനമെടുക്കണം. ഈ വാർത്ത ചാനലുകളിൽ വന്നപ്പോൾ അച്ഛനോടും ചോദിച്ചു. ഞങ്ങൾ അറിയാതെ വാർത്ത വന്നതെങ്ങനെയെന്ന് പിടികിട്ടുന്നില്ല. വാർത്ത കൊടുത്തതിനു പിന്നിൽ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്താനൊന്നും സമയവുമില്ല. ഷെയർ ഉടമകളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തേതന്നെ സർക്കാരിന്റെ കൈവശമുണ്ട്. ആവശ്യപ്പെട്ട സ്ഥിതിക്ക് പൂർണ വിവരങ്ങൾ വീണ്ടും നൽകിയതാണെന്നും ജയ്സൺ പറഞ്ഞു.
ഓഹരികൾ കുടുംബത്തിനു പുറത്തുള്ള മറ്റാർക്കെങ്കിലും കൈമാറുമെന്നായിരുന്നു വാർത്ത. ടി.ഡി. എസ് വിഭാഗം നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ രേഖകൾ ബുധനാഴ്ച ഹാജരാക്കിയിരുന്നു. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയറിന്റെ ഷെയർ ഉടമകൾ ആരൊക്കെയാണെന്നും എത്ര വീതം ഓഹരികൾ ഉണ്ടെന്നും ആരാഞ്ഞായിരുന്നു നോട്ടീസ്. റിസോർട്ടിനായി ഭൂമി വാങ്ങിയതിന്റെ രേഖകളും ആവശ്യപ്പെട്ടിരുന്നു. റിസോർട്ടിന്റെ സാമ്പത്തിക സ്രോതസും പണമിടപാടുകളും സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

ഇ.പിയുടെ കുടുംബത്തിന്

92 ലക്ഷത്തിന്റെ ഓഹരി

 9,199 ഓഹരിയാണ് ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും മകൻ ജയ്സണുമുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റെയും ജെയ്‌സണ് 10 ലക്ഷം രൂപയുടെയും ഓഹരി പങ്കാളിത്തം

 മുൻ എം.ഡി തലശേരിയിലെ കെ.പി.രമേശ്കുമാറിനും മകൾക്കും 99.99 ലക്ഷം രൂപയുടെ 9,999 ഷെയറുകളുണ്ട്. വ്യക്തിയെന്ന നിലയിൽ ഇന്ദിരയ്ക്കാണ് കൂടുതൽ ഓഹരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EP JAYARAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.