അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണം
തൃശൂർ: ബ്രഹ്മപുരത്തെ തീപിടിത്തം മനുഷ്യഇടപെടൽ മൂലം ഉണ്ടായതാണെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. ഭരണ സംവിധാനത്തിന്റെ പരാജയമാണിത്. വലിയ അഴിമതിയാണ് കരാറിന് പിന്നിലെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
10 കിലോമീറ്റർ മേഖലയിൽ ഭൂഗർഭജലം മലിനമാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വിഷയത്തിൽ ഇടപെടും. അണക്കെട്ട് തുറന്നുവിട്ടും പ്ലാസ്റ്റിക് മലയ്ക്ക് തീയിട്ടും ജനങ്ങളുടെ അന്തകരാവുകയാണ് ഇടത് സർക്കാരെന്നും ജാവ്ദേക്കർ ആരോപിച്ചു.
നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിക്കായി തിരഞ്ഞെടുത്ത നഗരങ്ങളിൽ ഒന്നാണ് കൊച്ചി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യമൊരുക്കാൻ കേന്ദ്രസർക്കാർ 2016 മുതൽ അനുവദിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്‌തെന്ന് കോർപ്പറേഷൻ വ്യക്തമാക്കണമെന്നും ജാവ്ദേക്കർ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, എം.എൻ. നാരായണൻ, കെ.കെ. അനീഷ് കുമാർ, ജസ്റ്റിൻ ജേക്കബ്ബ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |