SignIn
Kerala Kaumudi Online
Thursday, 25 April 2024 9.55 AM IST

ഒരുക്കങ്ങൾ പൂർണം; അമിത് ഷാ ഇന്ന് തൃശൂരിൽ

1

നഗരത്തിൽ ശക്തമായ സുരക്ഷ

തൃശൂർ: കേന്ദ്രമന്ത്രി അമിത് ഷായെ വരവേൽക്കാൻ തൃശൂർ ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് കുട്ടനെല്ലൂർ ഹെലിപാഡിൽ വന്നിറങ്ങുന്ന അമിത് ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കും. നേരത്തെ ലുലു ഹെലിപാഡിൽ ഇറങ്ങുമെന്നാണ് നിശ്ചയിച്ചതെങ്കിലും റോഡ് പണികൾ നടക്കുന്നത് സുരക്ഷാപ്രശ്‌നം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കുട്ടനെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് ബി.ജെ.പിയുടെ രണ്ട് പരിപാടികളിലും ശക്തൻ സമാധിയിലെ പുഷ്പാർച്ചനയും വടക്കുന്നാഥ ക്ഷേത്രദർശനവും നടത്തും. ഉച്ചയ്ക്ക് രണ്ടിനാണ് വടക്കെച്ചിറയ്ക്ക് സമീപമുള്ള കൊട്ടരത്തിലെ ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അമിത് ഷാ എത്തുന്നത്. ബി.ജെ.പി നേതാക്കൾക്ക് പുറമേ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മൂന്നു മണിക്കാണ് തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി നേതൃയോഗം.

ജോയ് പാലസിൽ നടക്കുന്ന യോഗത്തിൽ അമിത് ഷായ്ക്ക് പുറമേ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.ടി. രമേശ്, ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, സംഘടന സെക്രട്ടറി എം. ഗണേശൻ, സുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുക്കും. തെക്കെ ഗോപുര നടയിൽ വൈകിട്ട് അഞ്ചിന് അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ അഞ്ചിന് നിശ്ചയിച്ച പരിപാടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, പി. സുധീർ,സംഘടന സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്ബ്, അഡ്വ. കെ.ആർ. ഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.


കർശന സുരക്ഷ

അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതിനാൽ ഇന്നലെ രാവിലെ മുതൽ പൊലീസിനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.


ഗതാഗത നിയന്ത്രണം.

തൃശൂർ നഗരത്തിലും പരിസരങ്ങളിലും ഇന്ന് 12 മുതൽ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാർക്കിംഗ് അനുവദിക്കില്ല. റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്സിന് സമീപമുളള കോർപറേഷൻ പാർക്കിംഗ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ, പടിഞ്ഞാറെക്കോട്ട നേതാജി ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. സ്വകര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും പൊലീസ് നിർദ്ദേശം അനുസരിച്ച് സർവീസ് നടത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.