പരിശോധന 29ന്
കൊല്ലം: പുനലൂർ - ചെങ്കോട്ട റെയിൽപാതയിൽ ഭഗവതിപുരം മുതൽ ചെങ്കോട്ട വരെ വൈദ്യുതീകരണ ജോലികൾ ഈ മാസം അവസാനം പൂർത്തിയാകും. 29ന് പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയറുടെ പരിശോധന നടക്കും.
ആറ് കിലോമീറ്റർ ദൂരമാണ് ഇതോടെ വൈദ്യുതി വണ്ടികൾ ഓടിക്കാൻ സജ്ജമാവുക. ഇടമൺ മുതൽ പുനലൂർ വരെയുള്ള എട്ട് കിലോമീറ്റർ ദൂരത്തെ ജോലികളും പുരോഗമിക്കുകയാണ്. ഏപ്രിലോടെ ജോലികൾ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ ഇലക്ട്രിഫിക്കേഷൻ വിഭാഗം. ഭഗവതിപുരം മുതൽ ഇടമൺ വരെ 35 കിലോമീറ്റർ പാത വൈദ്യുതീകരണം പൂർത്തിയാക്കാൻ ജൂൺ വരെ കാത്തിരിക്കേണ്ടി വരും.
2023 മാർച്ചിൽ ജോലികൾ പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിട്ടതെങ്കിലും ഭഗവതിപുരം - ഇടമൺ ഭാഗത്തെ ജോലികൾ കൂടുതൽ ദുഷ്കരമായതും പാറപൊട്ടിക്കുന്നതിനുള്ള അനുമതി വൈകിയതുമാണ് കാലതാമസത്തിനിടയാക്കിയത്.
കണ്ണടച്ച് കെ.എസ്.ഇ.ബി,
ട്രെയിനുകൾ ഓടാൻ വൈകും
ജൂണിൽ വൈദ്യുതീകരണം പൂർത്തിയായാലും ട്രെയിനുകൾ ഓടാൻ കാക്കണം
ചെങ്കോട്ട സബ് സ്റ്റേഷന്റെ ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചതേയുള്ളു
പുനലൂരിൽ സബ് സ്റ്റേഷൻ സ്ഥാപിച്ചെങ്കിലും കെ.എസ്.ഇ.ബിക്ക് അനക്കമില്ല
വൈദ്യുതിക്കായി റെയിൽവേയുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങൾ
പി.എസ്.സുപാൽ എം.എൽ.എ ഇടപെട്ടിട്ടും കെ.എസ്.ഇ.ബിക്ക് കുലുക്കമില്ല
എറണാകുളം - താംബരം
സർവീസിനായി മുറവിളി
ഏപ്രിലിൽ അവധിക്കാലം ആരംഭിക്കുന്നതിനാൽ എറണാകുളം - താംബരം വീക്കിലി സ്പെഷ്യൽ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഈ കാലയളവിൽ ചെന്നൈ ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുണ്ടാവും. ശബരിമല സീസൺ സമയത്ത് ഓടിയിരുന്ന എറണാകുളം - താംബരം സർവീസ് വീണ്ടും ആരംഭിച്ചാൽ യാത്രക്കാർക്ക് വളരെയധികം പ്രയോജനപ്രദമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |