തിരുവനന്തപുരം : വേനൽ രൂക്ഷമായതോടെ കുപ്പിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ പരിശോധന തുടങ്ങി.
അംഗീകാരമില്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ വർദ്ധിക്കാമെന്നതിനാലാണ് നടപടി.
ചൂട് കൂടുന്നതിനാൽ കടകളിലെ കുപ്പിവെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും.
കുപ്പിവെള്ളത്തിൽ ശ്രദ്ധിക്കാൻ
കുപ്പിവെള്ളത്തിൽ ഐ.എസ്.ഐ മുദ്ര ഉറപ്പാക്കണം.
കുപ്പിയുടെ സീൽ പൊട്ടിച്ചോ എന്ന് നോക്കണം.
സീൽ പൊട്ടിയ കുപ്പിയിലെ വെള്ളം കുടിക്കരുത്.
വലിയ കുടിവെള്ള കാനുകളിലും സീൽ ഉറപ്പാക്കണം
കടകളിൽ കുപ്പിവെള്ളവും പാനീയങ്ങളും വെയിൽ ഏൽക്കരുത്. അത്തരം പാനീയങ്ങൾ വാങ്ങരുത്.
വെയിലിൽ തുറന്ന വാഹനങ്ങളിൽ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും കൊണ്ടു പോകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |