കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ രൂക്ഷവിമർശനവുമായി അഡ്വ. എ ജയശങ്കർ. ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്കു തീ കൊടുത്തിട്ട് പത്തുദിവസം കഴിഞ്ഞു. കളക്ടറെ മാറ്റിയും വ്യവസായ മന്ത്രിയും എക്‌സൈസ് മന്ത്രിയും പരിവാര സമേതം സ്ഥലപരിശോധന നടത്തിയും സർക്കാരിന് ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞുവെന്ന് ജയശങ്കർ പരിഹസിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സർക്കാരിനെതിരെ രൂക്ഷ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തീയണഞ്ഞില്ല, പുകയടങ്ങിയില്ല.
ദിവസം പത്തു കഴിഞ്ഞു ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്കു തീ കൊടുത്തിട്ട്.
സർക്കാരിനെ കൊണ്ട് ചെയ്യുന്നത് ചെയ്തു കഴിഞ്ഞു: കളക്ടറെ മാറ്റി, വ്യവസായ മന്ത്രിയും എക്‌സൈസ് മന്ത്രിയും പരിവാര സമേതം സ്ഥലപരിശോധന നടത്തി സംതൃപ്തരായി.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യുഡിഎഫിനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തി.
ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
സാംസ്കാരിക നായകരുടെ ഒരു പ്രസ്താവന കൂടിയാകാം.
എന്റെ കൊച്ചി എന്റെ അഭിമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |