ന്യൂഡൽഹി: തെരുവുനായ ആക്രമണത്തിൽ സഹോദരങ്ങൾക്ക് അടുത്തടുത്ത ദിവസങ്ങളിൽ ജീവൻ നഷ്ടമായി. ഡൽഹി വസന്ത്കുഞ്ചിലെ ജുഗ്ഗിയിലാണ് ദാരുണമായ സംഭവമുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ വ്യത്യസ്തമായ അപകടങ്ങളിൽ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്.
മാർച്ച് പത്തിനാണ് ആനന്ദിനെ വീട്ടിൽ നിന്നും കാണാതാകുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായകളുടെ കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. അതേസമയം ആനന്ദിന്റെ മരണം കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ്സ ഹോദരനായ ആദിത്യയെ കാണാതാകുന്നത്. കുടുംബം താമസിക്കുന്നതിന് അടുത്തുള്ള വനമേഖലയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
ബന്ധുവായ യുവാവിനോടൊപ്പം വനത്തിന്റെ പരിസരത്തേയ്ക്ക് പോയപ്പോഴാണ് നായ്ക്കൾ ആക്രമിച്ചതെന്നാണ് വിവരം. ഈ പ്രദേശത്ത് വന്യമൃഗങ്ങളെ പിടികൂടാനായി നിരവധി തെരുവുനായകൾ എത്താറുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |