റിയാദ്: നിരവധി കാറുകളുടെ ഉടമയായ സൗദിയിലെ സമ്പന്നന്റെ ജീവിതത്തിൽ വഴിത്തിരിവായി ട്രാഫിക് ക്യാമറ .ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനായി സൗദിയുടെ നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള സാഹിർ എന്ന ക്യാമറ സംവിധാനമാണ് ഇയാളുടെ വിവാഹമോചനത്തിന് കാരണമായത്. ധാരാളം കാറുകളുള്ളയാൾക്ക് വിദേശത്തായിരുന്ന സമയത്ത് ലഭിച്ച ട്രാഫിക് ഫൈനിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
നാട്ടിലില്ലായിരുന്ന തനിക്ക് ഗതാഗത നിയമലംഘനത്തിന് പിഴ ലഭിച്ചതായി തിരികെ സൗദിയിലെത്തിയപ്പോഴാണ് ഇയാൾ മനസിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം ഓടിക്കുന്ന സമയത്ത് ഫോൺ ഉപയോഗിച്ചതാണ് ഇതിലേയ്ക്ക് നയിച്ചത് എന്ന് അദ്ദേഹം മനസിലാക്കിയത്. ട്രാഫിക് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്ന് താൻ നാട്ടിലില്ലായിരുന്ന സമയത്ത് ഭാര്യ വെറൊരാളോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്നതായി മനസിലാക്കി. ആ യാത്രയിലെ നിയമലംഘനത്തിൽ നിന്നായി ഫൈൻ അടയ്ക്കാനുള്ള നിർദേശം ലഭിച്ചത്.
ഇതിന് പിന്നാലെ സൗദി സ്വദേശി തന്റെ ഭാര്യയ്ക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നാലെ തന്നെ ഇയാൾ സൗദിയിലില്ലാത്ത സമയത്ത് ഭാര്യ സ്ഥിരമായി കാമുകനുമൊത്ത് കാറിൽ സവാരി നടത്തിയിരുന്നതായി തെളിഞ്ഞു. ഇതോടെയാണ് വിവാഹമോചനത്തിലേയ്ക്ക് കാര്യങ്ങൾ ചെന്നെത്തിയത്. ടിക്ടോകിൽ വനിതാ അഭിഭാഷക പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |