ഹൈദരാബാദ്: അഞ്ച് വയസുകാരൻ തെരുവ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സമാനമായ രീതിയിൽ തെരുവ് നായയുടെ ആക്രമണം ഉണ്ടാക്കുന്നത്. രഘുനാഥപാലം മണ്ഡലത്തിലെ പുട്ടാണി താണ്ട എന്ന സ്ഥലത്തെ ബാനോത്ത് ഭരത് എന്ന കുട്ടിയാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊല്ലപ്പെട്ടത്. തെരുവിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഭരതിനെ നായ ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഹെെദരാബാദിൽ നാല് വയസുള്ള ഒരു ആൺകുട്ടി തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതിന് അടുത്ത ദിവസവും അവിടെ തെരുവ് നായയുടെ ആക്രമണത്തിൽ നാല് വയസുകാരന് പരിക്കേറ്റിരുന്നു. നഗരത്തിൽ തുടരെ തെരുവ് നായകളുടെ ആക്രണം റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇതിനെതിരെ പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് തെലങ്കാന ഗവൺമെന്റ് സ്പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാറിന് നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |