ന്യൂഡൽഹി: ഇന്ത്യ സാംസ്കാരികമായി ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ. കഴിഞ്ഞ 100 വർഷമായി ആർഎസ്എസ് ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് പറയുന്നത് സംസ്കാരിക സങ്കൽപ്പമായാണെന്നും സൈദ്ധാന്തികമായല്ലെന്നും അദ്ദേഹം അറിയിച്ചു.
രാഷ്ട്രവും രാജ്യവും രണ്ട് വ്യത്യസ്ത തലങ്ങളാണെന്നും ആർഎസ്എസ് നേതാവ് വ്യക്തമാക്കി. സംസ്ഥാനവും രാജ്യവും രണ്ട് കാര്യങ്ങളാണ്. സംസ്ഥാനം ഭരണഘടന പ്രകാരം സ്ഥാപിക്കപ്പെട്ടതാണ്. ഇതാണ് സംസ്ഥാനത്തിന്റെ ശക്തി. എന്നാൽ രാഷ്ട്രം ഒരു സാംസ്കാരിക സങ്കൽപ്പമാണ്. അതിനാൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഹിന്ദു രാഷ്ട്രമാക്കി മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ബ്രിട്ടണിൽ നടത്തിയ പരമാർശത്തെക്കുറിച്ചും ദത്താത്രേയ വിമർശനമുന്നയിച്ചു. ഇന്ത്യയെ ജയിലാക്കി മാറ്റിയവർക്ക് രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് ആർഎസ്എസ് നേതാവ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |