കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ബ്രഹ്മപുരത്തെ കരാർ കമ്പനിയുമായുള്ള ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്നും അതിനാലാണ് വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചതെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
'12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായതിലെ നന്ദി അറിയിക്കുന്നു. നിയമസഭയിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ വലംകൈയായ ശിവശങ്കർ ആശുപത്രിയിൽ ആയതുകൊണ്ടാകാം. കരാർ കമ്പനിയുമായുള്ള ഇടപാടിൽ ശിവശങ്കറിനും പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത്. മാലിന്യ സംസ്കരണത്തിന് കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ച് വാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിച്ചവർക്കും കൊച്ചിയിലെ ജനങ്ങൾക്കും നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. കൊച്ചിയിൽ താമസിച്ച് നിങ്ങൾ കാരണം ബംഗളൂരുവിലേയ്ക്ക് രക്ഷപ്പെടേണ്ടി വന്നയാളാണ് ഞാനും. എന്നാൽ ഇതുവരെ മരിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്.'- സ്വപ്ന കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |