തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. നിലവാരമില്ലാത്ത സൈബർ പ്രചാരണം സതീശൻ ഏറ്റുപിടിക്കുകയാണെന്നും ഇത്തരം പ്രചാരണങ്ങൾക്ക് നിർദേശം നൽകിയത് സതീശനാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രിമാർ സതീശന്റെ വാലാട്ടികളല്ല. രാഷ്ട്രീയമായി നേരിടാൻ സാധിക്കാതെ വന്നതിനാലാണ് വ്യക്തിപരമായി ആക്രമിക്കുന്നത്. നാല് എം എൽ എമാർ മാത്രമാണ് സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. സതീശൻ ഭാഗ്യവാനാണ്. കോൺഗ്രസ് നിലപാട് ഇനിയും തുറന്നുകാണിക്കുമെന്നും റിയാസ് വ്യക്തമാക്കി.
അതേസമയം, സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇതോടെ ഇരുവരും തമ്മിൽ വാക്‌പോരുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |