ദുബായ് : ഭിക്ഷാടനം നിരോധിച്ചിട്ടുള്ള ഗൾഫ് രാജ്യമായ യു എ ഇയിൽ വൻതുകയുമായി യാചകൻ പിടിയിൽ. മൂന്ന് ലക്ഷം ദിർഹമാണ് യാചകനിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. റമദാൻ മാസത്തിന് മുൻപായി നഗരത്തിൽ ഭിക്ഷാടനം തടയുന്നതിനായി പൊലീസ് വ്യാപക പരിശോധന നടത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. എന്നാൽ യാചകനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ജനങ്ങളുടെ സഹതാപം നേടാനായി യാചകർ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നതായി ദുബായ് പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എളുപ്പ മാർഗത്തിലൂടെ പെട്ടെന്ന് പണം സമ്പാദിക്കാൻ ശ്രമിക്കുന്ന യാചകരോട് സഹതാപം കാണിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ഇത്തരക്കാരെ അമർച്ച ചെയ്യുന്നതിനായി ഭിക്ഷാടന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും ദുബായ് പൊലീസ് അഭ്യർത്ഥിച്ചു. കുറച്ച് നാൾ മുൻപ് കാർ ഓടിച്ചെത്തി ഭിക്ഷ യാചിക്കുന്ന സ്ത്രീയും ദുബായിൽ അറസ്റ്റിലായിരുന്നു. ആരാധനാലയങ്ങളുടെ മുൻപിലായിരുന്നു ഇവർ ഭിക്ഷയാചിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |