ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമിക്സ് ആൻഡ് പീസ് എന്ന സംഘടന തയ്യാറാക്കിയ ഏറ്റവും അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് സി.പി.ഐയെ ഒഴിവാക്കി. സി.പി.ഐ മാവോയിസ്റ്റിന് പകരം 12-ാം സ്ഥാനത്ത് സി.പി.ഐ എന്നാണ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നത്. ഇത് സി.പി.ഐയുടെ ഉൾപ്പെടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു
ആസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ പട്ടിക പുറത്തുവിട്ടത്. അതിൽ 12ാം സ്ഥാനത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നത്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഭീകരസംഘടന ഐസിസ് ആണ്. രണ്ടാം സ്ഥാനത്ത് സൊമാലിയയിലെ അൽ ഷബാബ് എന്ന തീവ്രവാദ സംഘടനയാണ്. അൽ ക്വയ്ദയും ലഷ്കർ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക്താഴെയായാണ് പട്ടികയിൽ രേഖപ്പെടുത്തിയത് . ഇത് കൂടാതെ ഈ പട്ടികയിലുള്ള 20 ഭീകരസംഘടനങ്ങൾ മൂലം മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണവും കൊടുത്തിട്ടുണ്ട്. ഇവർ എത്ര ആക്രമണം നടത്തിയെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ 39 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. പാകിസ്ഥാനിലെ ലഷ്കർ ഇ തൊയ്ബ എന്ന ഭീകരവാദ സംഘടന 16-ാംസ്ഥാനത്താണ്.
റിപ്പോർട്ട് കണ്ട് സി.പി.ഐക്കാർ ഞെട്ടി, എതിരാളികൾ ഈ റിപ്പോർട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു, തുടർന്നാണ് സി.പി.ഐ ഐ.ഇ.പിക്ക് പരാതി നൽകിയത്. തെറ്റായ റിപ്പോർട്ട് ഉടൻ പിൻവലിച്ചില്ലെങ്കിൽ നിയമപരവും രാഷ്ട്രീയപരമാ.ും നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി. തുടർന്നാണ് ഐ,ഇ,പി തെറ്റ് തിരുത്തിയത്, സി,പി.ഐ എന്നതിന് പകരം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്നാണ് മാറ്റിയിരിക്കുന്നത്.
അതേസമയം ഭീകരവാദത്തിന്റെ സ്വാധീനം ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പതിമൂന്നാമതും പാകിസ്ഥാൻ ആറാമതും അഫ്ഗാനിസ്ഥാൻ ഒന്നാമതുമാണ്. അമേരിക്ക മുപ്പതാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |