ന്യൂഡൽഹി: കാന്താര സിനിമയിലെ വരാഹരൂപം പാട്ടുമായി ബന്ധപ്പെട്ട പകർപ്പാവകാശ കേസിൽ നടനും വിതരണക്കാരനുമായ പൃഥ്വിരാജിനെതിരെ തുടർനടപടികൾ വിലക്കിയ ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി നൽകിയ ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ചീഫ് ജസ്റ്രിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്.സിനിമയുടെ കേരളത്തിലെ വിതരണക്കാരൻ മാത്രമായ പൃഥ്വിരാജിനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുകയാണെന്ന് നിരീക്ഷിച്ചുക്കൊണ്ടാണ് തുടർനടപടികൾ ഹൈക്കോടതി വിലക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |