കൊച്ചി : നഗരസഭയുടെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴവിധിച്ചതെന്ന് കൊച്ചി മേയർ എം. അനിൽകുമാർ പറഞ്ഞു. നഷ്ടം കണക്കാക്കാതെയാണ് പിഴ വിധിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകുമെന്നും അനിൽകുമാർ വ്യക്തമാക്കി.
ഹൈക്കോടതിയിൽ കേസ് നിൽക്കുന്നത് പോലും ദേശീയ ഹരിത ട്രൈബ്യൂണൽ പരിഗണിച്ചില്ലെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടി. തീപിടിത്തത്തിൽ നഷ്ടം എത്രയാണ് എന്ന് കണക്കാക്കാതെ എങ്ങനെ 100 കോടി രൂപ പിഴ നിശ്ചയിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് കോർപ്പറേഷൻ ഭരിച്ച 2018ലും ഹരിത ട്രൈബ്യൂണൽ പിഴ വിധിച്ചിരുന്നു, ഹൈക്കോടതിയിൽ പോയി അവർ സ്റ്റേ വാങ്ങുകയായിരുന്നു. കാലങ്ങളായി തുടരുന്ന സിസ്റ്റത്തിന്റെ വീഴ്ചയാണ് ബ്രഹ്മപുരത്തിന്റെ പരാജയം. ഇപ്പോൾ സംഭവിച്ച വീഴ്ചയല്ലെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |