ന്യൂഡൽഹി: വിരമിച്ച ചില ജഡ്ജിമാർ ഇന്ത്യാ വിരുദ്ധ സംഘത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. വിരമിച്ച മൂന്നോ നാലോ ജഡ്ജിമാർ ഇന്ത്യ വിരുദ്ധ സംഘത്തിലുണ്ട്. ഇന്ത്യ വിരുദ്ധ സംഘങ്ങൾ സംസാരിക്കുന്ന ഭാഷയിലാണ് രാഹുൽ ഗാന്ധിയും സംസാരിക്കുന്നത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചവർ അതിനുള്ള വില നൽകേണ്ടി വരും. ഒരിക്കൽ ജഡ്ജിമാരുടെ നിയമനത്തിലെ ഉത്തരവാദിത്വം എന്ന വിഷയത്തിൽ ഒരു സെമിനാർ നടന്നു. എന്നാൽ സെമിനാറിന്റെ ചർച്ചയിൽ ഇന്ത്യൻ ജൂഡിഷ്യറിയെ എങ്ങനെയാണ് സർക്കാർ ഏറ്റെടുക്കുന്നത് എന്നതായി ദിവസം മുഴുവൻ ചർച്ച. കേന്ദ്രമന്ത്രി ആരോപിച്ചു.
ജുഡീഷ്യറി നിക്ഷ്പക്ഷമാണ്. ജഡ്ജിമാർ ഏതെങ്കിലും രാഷ്ട്രീയത്തിന്റെ ഭാഗമല്ല. ഇന്ത്യയിലെ തുക്ക്ഡെ തുക്ഡെ സംഘത്തിന്റെ പേരിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. പുതിയ സംവിധാനം നിലവിൽ വരുന്നത് വരെ കേന്ദ്രസർക്കാർ കൊളീജിയം സമ്പ്രദായം പിന്തുടരും. അദ്ദേഹം വ്യക്തമാക്കി. എല്ലാ സുപ്രധാന നിയമനങ്ങളിലും ഇന്ത്യയിലെ ചീഫ് ജസ്റ്റിസോ ജഡ്ജിമാരോ പങ്കാളികളായാൽ ആരാണ് ഇന്ത്യയിലെ ജുഡീഷ്യൽ നിയമനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |