കൊച്ചി : ബ്രഹ്മപുരം തീ പിടിത്തത്തിനിടയാക്കിയ അലംഭാവത്തിന് 500 കോടി രൂപ പിഴ ചുമത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴയിട്ടു. പിഴത്തുകയ്ക്ക് മുന്നിൽ പകച്ച് നിൽക്കുന്ന കോർപ്പറേഷന് മുന്നിൽ ഇനി അപ്പീൽ മാത്രമാണ് രക്ഷയായുള്ളത്. അതേസമയം രണ്ടാഴ്ചയോളം നീണ്ടുനിന്ന തീയണയ്ക്കാൻ ഭീമമായ തുകയാണ് സർക്കാർ സംവിധാനങ്ങൾക്ക് ചെലവായത്. സൈനിക ഹെലികോപ്ടറടക്കം ദിവസങ്ങൾ പരിശ്രമിച്ചിട്ടാണ് തീയണയ്ക്കാനായത്.
കേരള ഫയർഫോഴ്സിലെ മൊത്തം അംഗസംഖ്യയുടെ നല്ലൊരു പങ്കും കൊച്ചിയിൽ ഓപ്പറേഷനിൽ പങ്കെടുത്തു. ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ഭീമമായ തുക ചെലവായതായി കഴിഞ്ഞ ദിവസം കൊച്ചി മേയർ എം. അനിൽകുമാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ തുക എത്രയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പിന്നെ പറയാം എന്നായിരുന്നു മറുപടി. ''പിഴ ചുമത്തിയതിനെ നിയമപരമായി നേരിടും. ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടി.
ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കാനാണ് തീരുമാനമെന്നാണ് ' എം അനിൽകുമാർ പറഞ്ഞത്. നഷ്ടം നിർണയിക്കുന്നതിന് മുൻപാണ് പിഴയിട്ടതെന്ന സാങ്കേതിക വാദമാണ് കോർപ്പറേഷൻ ഉന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |