ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ ഡൽഹി പൊലീസ് പിന്തുടരുന്ന നടപടികളെ വിമർശിച്ച് രാഹുൽ ഗാന്ധി. ഭരണ പക്ഷത്തെ ഏതെങ്കിലും എംഎൽഎമാരാണ് ഭാരത് ജോഡോ യാത്ര പോലൊരു യാത്ര നടത്തി പരാമർശം നടത്തിയിരുന്നെങ്കിൽ പൊലീസ് സമാനമായ നടപടി സ്വീകരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
ഡൽഹി പൊലീസ് ഇന്ന് നൽകിയ നോട്ടീസിന് പത്ത് ദിവസത്തിനകം മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകൾ ഭാരത് ജോഡോ യാത്രയ്ക്കിടയിൽ തന്നെ വന്നു കണ്ടതായി രാഹുൽ കാശ്മീരിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഡൽഹി പൊലീസ് വിശദാംശങ്ങൾ ആരാഞ്ഞ് നോട്ടീസ് നൽകിയത്.
അതേസമയം ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ കൂടുതൽ വിവരങ്ങൾ തേടി ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. പൊലീസിനെ കാണാനോ അവരെ വീട്ടിലേക്ക് കയറ്റാനോ രാഹുൽ തയ്യാറായില്ല തുടർന്ന് പൊലീസ് സംഘം നോട്ടീസ് നൽകിയശേഷം മടങ്ങി.രാഹുലിന്റെ വസതിയിൽ പൊലീസ് എത്തിയതറിഞ്ഞ് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് മുദ്രാവാക്യം വിളികളുമായി സ്ഥലത്തെത്തിയത്. ഇവരെ പൊലീസ് നീക്കം ചെയ്തു. സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |