കണ്ണൂർ: തയ്യിൽ മരക്കാർകണ്ടിയിലെ സിറ്റി പൊലീസ് സ്റ്റേഷനു സമീപമുള്ള പടിഞ്ഞാറെ ശ്രീ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള സംഘാടകരുടെ ആസൂത്രണം ജനശ്രദ്ധയാകർഷിക്കുന്നു. ക്ഷേത്ര മതിലിലുടനീളം മൊബൈൽ ഫോണിന്റെ അമിതോപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ വരകളാണുള്ളത്.
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ അരുൺ ചാലാടാണ് വരയ്ക്ക് നേതൃത്വം നൽകിയത്. പരിസരത്തെ കുട്ടികൾക്ക് പ്രോത്സാഹനമായി, അവരെയും വരയിൽ പങ്കാളികളാക്കി. കഴിഞ്ഞ വർഷം ഉത്തര മലബാറിലെ വിവിധ തെയ്യക്കോലങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു അരുൺ ചാലാട് വരച്ചത്. ഇത്തവണ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ദുരുപയോഗത്തിനെതിരെയുള്ള വരകൾ വ്യത്യസ്താനുഭവമായിരുന്നുവെന്ന് അരുൺ പറഞ്ഞു. സ്കൂളിൽ നിന്ന് വന്ന് വൈകുന്നേരങ്ങളിലായിരുന്നു വര. ഒരാഴ്ചയിലധികം വേണ്ടിവന്നു വരച്ചു തീർക്കാൻ. ചിത്രങ്ങളുടെ ആശയങ്ങളും അരുണിന്റേതു തന്നെ. വഴിപോക്കർക്കും ചിത്രങ്ങൾ നവ്യാനുഭവമാകുന്നു.
കൊവിഡ് കാലത്ത് ക്ഷേത്രം വക നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയുണ്ടെന്നും മൊബൈൽ ഫോൺ ദുരുപയോഗത്തിത്തിനെതിരെ വരകളിലൂടെയുള്ള ബോധവൽകരത്തിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹജേഷ് ബാബുവും സെക്രട്ടറി എം. ശ്രീജിത്ത് കുമാറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |