ന്യൂഡൽഹി: ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഉയർന്ന സാങ്കേതിക വിദ്യകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജാപ്പനീസ് പ്രധാനമന്ത്രി സന്ദർശനത്തിനെത്തിയത്. 27 മണിക്കൂർ കിഷിദ ഇന്ത്യയിലുണ്ടാവുമെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ജി20 ഉച്ചകോടിലെ ഇന്ത്യയുടെ അദ്ധ്യക്ഷത, ജി7 ഉച്ചകോടിയിലെ ജപ്പാന്റെ അദ്ധ്യക്ഷത എന്നിവ ചർച്ചയാവും. സ്വതന്ത്രവും വിശാലവുമായ ഇന്തോ- പസഫിക് എന്ന വിഷയത്തിൽ പുതിയ പദ്ധതി കിഷിദ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഇന്തോ-പസഫിക്കിലെ ഇന്ത്യയുടെ പ്രാധാന്യം, മേഖലയിൽ ചൈനയുമായുള്ള സംഘർഷം എന്നിവ ഇരുപ്രധാനമന്ത്രിമാരും വിലയിരുത്തും.
കഴിഞ്ഞവർഷം ജൂണിൽ സിംഗപ്പൂരിൽ നടന്ന ഷാംഗ്‌രി ലാ ചർച്ചയിൽ ഇന്തോ- പസഫിക്കിനുള്ള പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കിഷിദ വ്യക്തമാക്കിയിരുന്നു. ഇന്തോ-പസഫിക്കിൽ ജപ്പാന്റെ നയങ്ങളും സമീപനവും ഇതിലൂടെ വ്യക്തമാക്കാനാണ് ജപ്പാൻ ശ്രമിക്കുന്നത്. മേഖലയിൽ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ജപ്പാൻ സ്വതന്ത്രവും വിശാലവുമായ ഇന്തോ-പസഫിക്കിനായി ശ്രമിക്കുന്നത്.
WATCH | Japanese Prime Minister Fumio Kishida arrives in New Delhi on a two-day visit.
— Prasar Bharati News Services & Digital Platform (@PBNS_India) March 20, 2023
Union Minister @Rajeev_GoI receives PM Fumio Kishida at the airport.@MEAIndia @kishida230 @IndianEmbTokyo pic.twitter.com/7SWyhsS00N
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |