ചെന്നൈ: ലക്ഷങ്ങൾ വിലവരുന്ന ആഭരണങ്ങൾ കാണാനില്ലെന്ന പരാതിയുമായി രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത്. സ്വർണ - വജ്രാഭരണങ്ങളും രത്നങ്ങളും നഷ്ടമായെന്നാണ് ഐശ്വര്യ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഐശ്വര്യയുടെ പരാതി. സംഭവത്തിൽ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
അറുപത് പവനോളം നഷ്ടമായെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹശേഷം ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. പിന്നീട് ഈ ലോക്കർ പല തവണയായി മൂന്ന് സ്ഥലത്തേയ്ക്ക് മാറ്റിയിരുന്നു. ലോക്കറിന്റെ താക്കോൽ തന്റെ കിടപ്പുമുറിയിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യം ജോലിക്കാർക്ക് അറിയാമായിരുന്നു. ഫെബ്രുവരി 10ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ കാര്യം മനസിലായതെന്നും. 18 വർഷങ്ങൾക്ക് മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് അവയെന്നും ഐശ്വര്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |