സാൻ ഫ്രാൻസിസ്‌കോ: ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണത്തിൽ അമേരിക്കൻ നയതന്ത്ര പ്രതിനിധികളോട് ശക്തമായ അതൃപ്തിയറിയിച്ച് ഇന്ത്യ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക കരുതൽ വേണമെന്നും നയതന്ത്ര മേഖലയിലെ സുരക്ഷ അമേരിക്കയിൽ നിക്ഷിപ്തമാണെന്നും ഇന്ത്യ അറിയിച്ചു. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും യു എസ് സ്റ്റേറ്റിനോട് പ്രതിഷേധമറിയിച്ചതായാണ് വിവരം.
അതേസമയം വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്‌പാൽ സിംഗിന് അനുകൂലമായി മുദ്രാവാക്യങ്ങളും വിളിച്ചെത്തിയ അക്രമികൾ ഇന്ത്യൻ കോൺസുലേറ്റിന്റെ വാതിലുകളും ജനലുകളും ഖാലിസ്ഥാൻ കൊടികെട്ടിയ ദണ്ഡുപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. പ്രവേശനം തടയുന്ന ബാരിക്കേഡുകളും അക്രമികൾ തകർത്ത് താഴെയിട്ടു.
ഇന്ത്യൻ കോൺസുലേറ്റ് കെട്ടിടത്തിന്റെ ചുറ്റുമതിലിൽ 'ഫ്രീ അമൃത്‌പാൽ' എന്ന് സ്‌പ്രേ പെയിന്റ് ചെയ്‌തു. ഇവർ ആക്രമണത്തിന്റെ വീഡിയോ പകർത്തി ട്വിറ്ററടക്കം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കഴിഞ്ഞ ദിവസം ലണ്ടനിൽ കോൺസുലേറ്റിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ അനുകൂലികൾ ഇതുപോലെ ആക്രമണം നടത്തിയിരുന്നു. ദേശീയപതാകയോട് അനാദരവ് പ്രകടിപ്പിച്ച ഇവർ ദേശീയ പതാകയ്‌ക്ക് പകരം ഖാലിസ്ഥാൻ പതാകയുയർത്തിയിരുന്നു.
After London, now San Francisco - Indian consulate in San Francisco is attacked by Khalistan supporters. For Modi’s security, Rs 584 crores spent every year, but India’s diplomatic missions are left unsecured. pic.twitter.com/scJ9rKcazW
— Ashok Swain (@ashoswai) March 20, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |