റിയാദ്: ഹജ്ജ് കർമ്മത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി. പ്രവാസികളടക്കമുള്ള ആഭ്യന്തര തീർത്ഥാടകർ റംസാൻ പത്തിന് മുൻപ് അപേക്ഷ സമർപ്പിക്കണമെന്നാണ് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ്. ആദ്യമായി ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കാണ് റംസാൻ പത്ത് വരെ സമയപരിധിയുള്ളത്.
എന്നാൽ അഞ്ച് വർഷം മുൻപ് വരെ ഹജ്ജ് കർമ്മം നിർവഹിച്ച സ്വദേശ തീർത്ഥാടകർക്കും പ്രവാസികൾക്കും ഈ സമയ പരിധി ബാധകമല്ല. ഇത്തരക്കാർക്ക് റംസാൻ പത്തിന് ശേഷവും അപേക്ഷകൾ സമർപ്പിക്കാം. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അപേക്ഷ സമർപ്പിക്കുന്നത് തുടരാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. 'നുസുക്' ആപ്പ് മുഖേനെയോ വെബ്സൈറ്റ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
വെബ്സൈറ്റ് ലിങ്ക് ⇒hajj
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |