SignIn
Kerala Kaumudi Online
Thursday, 25 April 2024 5.30 AM IST

എയർപോർട്ട് വരുമാനം കുത്തനെ കൂടും

ariport

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങളുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം എയർപോർട്ട് വരുമാനത്തിൽ 26 ശതമാനം വർദ്ധനവുണ്ടായി 3.9 ബില്യൺ ഡോള‍‍ർ ( എകദേശം 32,390 കോടി രൂപ) ആകും. 2023-24 വർഷത്തിൽ ആഭ്യന്തര- അന്തർദേശീയ വിമാന യാത്രക്കാരുടെ എണ്ണം 395 ദശലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു, മൊത്തം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം 275-ൽ നിന്ന് 320 ദശലക്ഷമായി ഉയരും. ഈ കാലയളവിൽ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 58-ൽ നിന്ന് 75 ദശലക്ഷമായി ഉയരും.

2030-ഓടെ ആഭ്യന്തര എയർപോർട്ട് പാക്‌സ് (എയർപോർട്ട് യാത്രക്കാർ) 700 ദശലക്ഷമായും അന്താരാഷ്ട്ര എയർപോർട്ട് പാക്‌സ് 160 ദശലക്ഷമായും ഉയരുമെന്നാണ് കണക്കാക്കുന്നത്. ഡൽഹിയിൽ നടന്ന സി.എ.പി.എ ഇന്ത്യ ഏവിയേഷൻ ഉച്ചകോടിയിലാണ് കണക്കുകൾ അവതരിപ്പിച്ചത്. കൊവിഡ് പകർച്ചവ്യാധി കാലത്ത് വിമാനത്താവളങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്നും എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) ഏഷ്യ പെസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബാർകോണി പറഞ്ഞു.

600-ൽ അധികം വിമാനത്താവളങ്ങളാണ് എ.സി.ഐ ഏഷ്യാ പെസഫികിൽ ഉൾപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.