SignIn
Kerala Kaumudi Online
Friday, 19 April 2024 10.08 PM IST

കർണ്ണാടകയിൽ ബി. ജെ. പി എം.എൽ.എ കോൺഗ്രസിൽ

kpcc-

മംഗളൂരു: എം.എൽ.എ സ്ഥാനം രാജിവച്ച മുതിർന്ന ബി.ജെ.പി നേതാവ് ബാബുറാവു ചിഞ്ചനാസൂരിനെ കർണ്ണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി. കെ ശിവകുമാർ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഒന്നര വർഷം കൂടി കാലാവധി ഉള്ളപ്പോഴാണ് രാജി. അംബിഗാര ചൗഡയ്യ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനായും ചിഞ്ചൻസുരു പ്രവർത്തിച്ചിട്ടുണ്ട് . മുൻ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു. ചടങ്ങിൽ കോൺഗ്രസ് ഗ്യാരന്റി കാർഡുകൾ വ്യാജ ഉറപ്പുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ശിവകുമാർ പരിഹസിച്ചു. ബി ജെ. പിയെ പോലെ വ്യാജവും നടപ്പാക്കാത്തതുമായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നതിന് കോൺഗ്രസിനെ കിട്ടില്ലെന്ന്‌ കെ. പി. സി. സി പ്രസിഡന്റ് പറഞ്ഞു. വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുകൾ, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, ഓരോ വർഷവും 2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി ബൊമ്മൈ എന്താണ് പറയുന്നതെന്ന് അറിയില്ലെന്നും സ്വന്തം സർക്കാരിന്റെ അഴിമതികളും പരാജയങ്ങളും മൂടി വെക്കുകയാണ്. കർഷകർക്ക് 10 മണിക്കൂർ വൈദ്യുതി നൽകുമെന്ന വാഗ്ദാനങ്ങൾ കർണാടകയിലെ ബി.ജെ.പി പാലിച്ചോ എന്നും അദ്ദേഹം ചോദിച്ചു. അടുത്ത വർഷം രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഞങ്ങൾക്കറിയാം.ഞങ്ങൾ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാണ്, ജനങ്ങൾക്കുള്ള പാർട്ടിയുടെ ഉറപ്പുകൾ നമ്മുടെ പ്രതിബദ്ധതകളാണ്. അതിനാൽ, ഗ്യാരന്റി കാർഡുകളിൽ ഞാനും സിദ്ധരാമയ്യയും ഒപ്പിട്ടിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. ദരിദ്രരുടെ ക്ഷേമത്തിനും ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനും സ്ത്രീകളുടെയും യുവാക്കളുടെയും പുരോഗതിക്കായി കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുമെന്ന് ഞങ്ങളുടെ വാഗ്ദാനങ്ങളിൽ ഒരു പൊതു സംവാദത്തിന് തയ്യാറാണ്, വാഗ്ദാനങ്ങൾ നൽകിയതും നടപ്പിലാക്കിയതും സംബന്ധിച്ച് ബി.ജെ.പിയെ സംവാദത്തിന് വിളിച്ച് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KARNADAKA MLA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.