കൊല്ലം: പണം തിരികെ നൽകാത്തതിന് സംഘം ചേർന്ന് ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പൊലീസ് പിടിയിലായി. മുണ്ടക്കൽ പെരുമ്പള്ളി തെക്കതിൽ വിപിൻ പെരേരയാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. വിപിൻ പെരേരയിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ വിരോധത്തിൽ കഴിഞ്ഞ ജനുവരി 28ന് രാത്രി മുണ്ടയ്ക്കൽ സ്വദേശിയായ ജാക്‌സണിനെ ഇയാൾ ചാത്തന്നൂർ കുന്നുംപുറം ക്ഷേത്രത്തിന് സമീപത്തെ വയലിൽ കൂട്ടികൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
പണം തിരികെ നൽകാൻ രണ്ടാഴ്ച്ചത്തെ സാവകാശം ചോദിച്ചപ്പോഴാണ് ജാക്‌സനെ സംഘം ക്രൂരമായി മർദ്ദിച്ചത്. ബിയർ കുപ്പി കൊണ്ടുള്ള മർദ്ദനത്തിൽ പരിക്കേറ്റ് നിലത്തുവീണ ഇയാളെ പൊട്ടിയ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റ് പ്രതികൾ ഇയാളെ ബലമായി പിടിച്ച് നിർത്തുകയും വിപിൻ പെരേരയുടെ കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ദേഹമാസകലം മുറിവേൽപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |