ചാലക്കുടി: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ 40 വർഷം കഠിന തടവിനും രണ്ട് ലക്ഷം പിഴയടക്കുവാനും ശിക്ഷിച്ച് ചാലക്കുടി ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി. വി.ആർ പുരം പേരാമ്പ്ര ചെമ്പോത്തുപറമ്പിൽ മുജീബ് റഹ്മാനെയാണ് ജഡ്ജി ഡോണി വർഗീസ് ശിക്ഷിച്ചത്. അതിജീവിതയുടെ പിതാവിന്റെ സുഹൃത്തും ഇവരുടെ വീട്ടിലെ നിത്യസന്ദർശകനുമായിരുന്നു പ്രതി. 2022 മാർച്ചിൽ അതിജീവിതയുടെ അമ്മ കൊവിഡ് പിടിപെട്ട് കിടക്കുന്ന വേളയിലായിരുന്നു സംഭവം. വീട്ടിലെത്തിയ മുജീബ് റഹ്മാൻ അതിജീവിതയെ വീടിന്റെ ടറസിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇതുകണ്ടെത്തിയ മുത്തശ്ശി വിവരം തിരക്കിയപ്പോൾ മുമ്പും ഇയാൾ പീഡിപ്പിച്ച വിവരം അതിജീവിത അറിയിച്ചു. പുറത്തുപറഞ്ഞാൽ മാതാപിതാക്കളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിജീവിത മുത്തശ്ശിയോട് പറഞ്ഞു. തുടർന്ന് ചാലക്കുടി പൊലീസിൽ നൽകിയ പരാതിയിൽ എസ്.എച്ച്.ഒ: കെ.എസ്. സന്ദീപാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബാബുരാജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |