SignIn
Kerala Kaumudi Online
Friday, 29 March 2024 4.11 PM IST

കാശിയിലെത്താൻ വേണ്ടത് മിനിട്ടുകൾ മാത്രം, ഒരേ സമയം സഞ്ചരിക്കാനാവുക 3000 പേർക്ക്; രാജ്യത്തെ ആദ്യ പൊതുഗതാഗത  റോപ്പ്‌വേയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

modi

വാരണാസി: രാജ്യത്തെ ആദ്യ പൊതുഗതാഗത റോപ്പ്‌വേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയിൽ തറക്കല്ലിട്ടു. 645 കോടി രൂപ ചെലവിട്ടാണ് റോപ്പ്‌വേ നിർമ്മിക്കുന്നത്. സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 1,780 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

3.75 കിലോമീറ്റർ അകലത്തിലുള്ള വാരണാസി കാന്റ് സ്റ്റേഷനും ഗോഡോവ്‌ലിയ റോപ്‌വേയ്ക്കുമിടയിൽ അഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും വാരണാസിയിലെ താമസക്കാർക്കും സഞ്ചാരം സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ, കാശിയിലെ കാന്റിൽ നിന്ന് ഗോഡോവ്ലിയ വരെയാകും ഇത് പ്രവർത്തിക്കുക. തുടർന്ന് ഇത് കാശി വിശ്വനാഥ ക്ഷേത്രം, ദശാശ്വമേധ് ഘട്ട് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

വാരണാസി റോപ്പ്‌വേ പദ്ധതിയുടെ സവിശേഷതകൾ

1. പർവത്‌മാല പരിയോജനയ്ക്ക് കീഴിലുള്ള ആദ്യത്തെ നഗര റോപ്പ്‌വേ പദ്ധതി.

2. ഒരു യാത്രയിൽ 3000 പേർക്ക് സഞ്ചരിക്കാനാവും.

3. 10 യാത്രക്കാരെ വീതം വഹിക്കുന്ന 153 കാബിനുകൾ.

4. ദിവസത്തിൽ 16 മണിക്കൂർ പ്രവർത്തിക്കും.

5. കാന്റ് സ്റ്റേഷനിൽ നിന്ന് ഗുഡൗലിയയിലേക്കെത്താൻ ഇപ്പോൾ കുറഞ്ഞത് 45 മിനിട്ടെങ്കിലും എടുക്കും. എന്നാൽ റോപ്പ്‌വേ വന്നുകഴിഞ്ഞാൽ വെറും 16 മിനിട്ടിൽ ഇവിടെ എത്താൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, VARANASI, ROPEWAY, INDIAS FIRST TRANSPORT ROPEWAY, KASHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.