മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരായ നടപടിയിലൂടെ എതിർശബ്ദങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇനി അധികാരത്തിൽ വരാൻ ഒരുപാട് തടസമുണ്ടെന്ന് ബി.ജെ.പിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന പ്രതിപക്ഷ ബഹുമാനമെന്ന മൂല്യമാണ് തകർന്നിരിക്കുന്നത്. കോൺഗ്രസിന്റെ നിയമപരമായും ജനാധിപത്യപരമായുമുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരാൻ ലീഗ് കൂടെയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
കോടതിവിധിയും തുടർന്നുണ്ടായ നടപടിയും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച ഒരു ജനപ്രതിനിധിയെ മജിസ്‌ട്രേട്ട് കോടതിയുടെ വിധി വച്ച്, അപ്പീലിന് പോലും കാത്തുനിൽക്കാതെ പുറത്താക്കിയത് ദൗർഭാഗ്യകരമാണ്. കേന്ദ്രത്തിന് രാഹുലിനെ പേടിയാണെന്ന് ഇതിലൂടെ വ്യക്തമാണ്. ജനാധിപത്യം അപകടത്തിലാണെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒറ്റക്കെട്ടായി നിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |