SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.35 PM IST

ജ്യോതിഷവും ജീവിതവും

ജീവിതത്തിലുണ്ടാകുന്ന സുഖദുഃഖങ്ങൾ ഈ ജന്മത്തിലോ മുജ്ജന്മങ്ങളിലോ നമ്മൾ ചെയ്ത കർമ്മങ്ങളുടെ ഫലങ്ങളാണ്

ss

ജാതകവും ഗ്രഹനിലയുമെല്ലാം നമ്മുടെ ജീവിതത്തിൽ വരാനിരിക്കുന്ന സുഖദുഃഖങ്ങളുടെ സൂചനകൾ മാത്രമാണ് ,കാരണങ്ങളല്ല.ജീവിതത്തിൽ കഷ്ടനഷ്ടങ്ങളും രോഗങ്ങളും അപകടങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ നമ്മളിൽ മിക്കവരും പരിഭ്രാന്തരാകും. അവയുടെ പരിഹാരത്തിനായി ജ്യോതിഷികളെ സമീപിക്കുന്നവരും  കുറവല്ല. ജ്യോതിഷികൾ പറയുന്നതുകേട്ട് ആധിപിടിച്ച് പരിഹാരക്രിയകൾക്കായി ധാരാളം പണം ചെലവാക്കുന്നവരും ഏറെയാണ്.
ജ്യോതിഷം ഒരു ശാസ്ത്രമാണ്; അതിനെ നമ്മൾ പ്രയോജനപ്പെടുത്തുന്നതിൽ തെറ്റില്ല. എന്നാൽ ജാതകവും ഗ്രഹനിലയുമെല്ലാം നമ്മുടെ ജീവിതത്തിൽ വരാനിരിക്കുന്ന സുഖദുഃഖങ്ങളുടെ സൂചനകൾ മാത്രമാണ്, കാരണങ്ങളല്ല.
ജീവിതത്തിലുണ്ടാകുന്ന സുഖദുഃഖങ്ങൾ ഈ ജന്മത്തിലോ മുജ്ജന്മങ്ങളിലോ നമ്മൾ ചെയ്ത കർമ്മങ്ങളുടെ ഫലങ്ങളാണ്. നമ്മൾ മുമ്പു ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സത്കർമ്മങ്ങൾ പുണ്യത്തിനും, പുണ്യം സുഖാനുഭവത്തിനും വഴിതെളിക്കുന്നു.
അതുപോലെ ദുഷ്‌കർമ്മങ്ങളിൽ നിന്ന് പാപവും, പാപത്തിൽനിന്ന് ദുഃഖാനുഭവവും ഉണ്ടാകുന്നു.
നമ്മുടെ ശരീരത്തിനു ചുറ്റും സൂക്ഷ്മമായ ഒരു ഓറ, ഒരു പ്രകാശവലയം ഉണ്ട്. നമ്മൾ ചെയ്യുന്ന എല്ലാ കർമ്മങ്ങളും ഒരു ടേപ്പ് റെക്കോർഡറിൽ എന്ന പോലെ അതിൽ റെക്കോർഡു ചെയ്യപ്പെടുന്നുണ്ട്. നമ്മൾ ചെയ്യുന്ന ഓരോ കർമ്മത്തിനും രണ്ടു തരം ഫലങ്ങൾ ഉണ്ട്, ദൃഷ്ടവും അദൃഷ്ടവും ചെയ്ത ഉടനെ അനുഭവിക്കുന്നതാണ് ദൃഷ്ടഫലം. നമ്മുടെ ഓറയിൽ തങ്ങി നിന്ന് കാലാന്തരത്തിൽ സുഖദുഃഖങ്ങൾക്ക് കാരണമാകുന്നതാണ് അദൃഷ്ടഫലം. ആ സുഖദുഃഖങ്ങൾ ചിലപ്പോൾ ഈ ജന്മത്തിലാകാം, ചിലപ്പോൾ വരും ജന്മങ്ങളിലാകാം. ഉദാഹരണത്തിന് നമ്മൾ വിശന്നിരിക്കുന്ന ഒരനാഥബാലന് രുചിയേറിയ ഭക്ഷണം നൽകിയെന്നിരിക്കട്ടെ. അവൻ സന്തോഷത്തോടെ കഴിക്കുന്നതു കാണുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം തന്നെയാണ് ദൃഷ്ടഫലം. എന്നാൽ നമ്മൾ ചെയ്ത ആ കർമ്മത്തിന്റെ പുണ്യത്തിൽ നിന്ന് പിൽക്കാലത്തുണ്ടാകുന്ന സുഖാനുഭവമാണ് അദൃഷ്ടഫലം.
ജ്യോതിഷത്തിലെ ഗ്രഹനിലകൾ ഈ അദൃഷ്ടഫലങ്ങളുടെ സൂചനകൾ മാത്രമാണ്. അല്ലാതെ ഗ്രഹങ്ങൾ നമുക്ക് നേരിട്ട് സുഖമോ ദുഃഖമോ ഉണ്ടാക്കുന്നില്ല.ജ്യോതിഷം നിർദ്ദേശിക്കുന്ന പരിഹാരക്രിയകൾ തീർത്തും നിഷ്പ്രയോജനമാണ് എന്ന്  അമ്മ പറയുന്നില്ല.എന്നാൽ അതിനല്ല നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്. ജീവിതത്തിലെ ദുഃഖാനുഭവങ്ങൾ  കുറയ്ക്കാനും  സുഖവും സന്തോഷവും വർദ്ധിക്കാനും രണ്ടു കാര്യങ്ങളാണ് പ്രധാനമായി വേണ്ടത്. ഒന്ന്  നിഷ്ഠയോടുകൂടിയ ഈശ്വരാരാധന. രണ്ട്  പരോപകാരാർത്ഥമായ കർമ്മങ്ങൾ.
ആരാധനാലയങ്ങൾതോറും കയറിയിറങ്ങി പല പല ദേവതകൾക്ക് പൂജകളും വഴിപാടുകളുമൊക്കെ ചെയ്യുന്നതിനേക്കാൾ ഫലപ്രദം നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഈശ്വരനെ നിഷ്ഠയോടെ ഉപാസിക്കുക എന്നതാണ്. പ്രതിദിനമുള്ള ജപം, കീർത്തനം, അർച്ചന, ഇഷ്ടദേവതാധ്യാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇങ്ങനെ ഭക്തിപൂർവ്വം ഉപാസിച്ചാൽ തീർച്ചയായും കഷ്ടങ്ങൾ കുറയുകയും ആപത്തുകൾ ഒഴിയുകയും ചെയ്യും.
എന്നാൽ ഇതോടൊപ്പം തന്നെ പരോപകാരാർത്ഥമായ കർമ്മങ്ങൾ ചെയ്യുന്നതിലും നമ്മൾ ശ്രദ്ധ വെയ്ക്കണം. കഷ്ടപ്പെടുന്നവരെ സഹായിക്കുക,സമൂഹത്തിനും ലോകത്തിനും നന്മ ചെയ്യുക , മറ്റുള്ളവരെ സഹായിക്കാനുള്ള അവസരങ്ങൾ പാഴാക്കാതിരിക്കുക എന്നിവയെല്ലാം ഇതിൽ പെടും. മനസ്സുകൊണ്ടോ, വാക്കു കൊണ്ടോ, കർമ്മം കൊണ്ടോ ഒരു ജീവിയെയും വേദനിപ്പിക്കാതിരിക്കാനും നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമുക്കും ലോകത്തിനും ഒരുപോലെ ശാന്തിയും സന്തോഷവും കൊണ്ടു വരുന്ന മാർഗ്ഗമാണിത്.
ജീവിതം സുഖദുഃഖസമ്മിശ്രമാണ്;നമ്മൾ എത്ര തന്നെ ശ്രദ്ധിച്ചാലും ശ്രമിച്ചാലും ദുഃഖാനുഭവങ്ങൾ പൂർണ്ണമായി ഒഴിഞ്ഞുപോകില്ല.കാരണം അവ പൂർവ്വകർമ്മഫലങ്ങളാണ്. അതിനാൽ സുഖദുഃഖങ്ങളെ സമഭാവത്തിൽ സ്വീകരിക്കുന്ന മനോഭാവം വളർത്തണം. അങ്ങനെയായാൽ സുഖത്തിൽ അഹങ്കരിക്കാതെയും ദുഃഖത്തിൽ തളരാതെയും ജീവിതത്തിൽ ശാന്തിയും ആനന്ദവും നുകരാൻ നമുക്കു കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.