തൃശ്ശൂർ: തൃശ്ശൂരിൽ മിന്നൽച്ചുഴലിയിൽ കനത്ത നാശനഷ്ടം. മിന്നൽച്ചുഴലിയെത്തുടർന്നുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും തൃശ്ശൂർ കൊപ്ളിപ്പാടം, കൊടുങ്ങ എന്നിവിടങ്ങളിലാണ് വ്യാപകമായ കൃഷി നാശമടക്കമുണ്ടായത്. ശക്തമായ കാറ്റ് വീശിയതിനെത്തുടർന്ന് തെങ്ങും മരങ്ങളും കടപുഴകി വീണു. ഇതിനെത്തുടർന്ന് പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ബുധനാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |