SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.42 AM IST

സംസ്ഥാന അവാർഡിന് 154 സിനിമകൾ

movie-camera

തിരുവനന്തപുരം: ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്ന ജൂറി അംഗങ്ങൾ സിനിമ കണ്ട് കുഴയും. 154 ചിത്രങ്ങളാണ് മത്സരിക്കാനുള്ളത്. ഇത്രയും സിനിമകൾ മത്സരിക്കുന്നത് ഇതാദ്യം. കഴിഞ്ഞ തവണത്തെപ്പോലെ രണ്ട് പ്രാഥമിക ജൂറികളും ഒരു അന്തിമജൂറിയും ഉണ്ടായിരിക്കും. മേയിൽ അവാർഡ് നിർണയത്തിനുള്ള സ്ക്രീനിംഗ് നടക്കും.

കഴിഞ്ഞതവണ 142ഉം അതിനുമുമ്പ് കൊവിഡ് കാലത്ത് 80 ചിത്രങ്ങളുമായിരുന്നു മത്സരരംഗത്ത്. ഇത്തവണ രണ്ട് പ്രാഥമിക ജൂറികൾ 77 സിനിമകൾ വീതം കണ്ട് വിലയിരുത്തും.
അതിൽനിന്ന് 30 ശതമാനം ചിത്രങ്ങൾ അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് വിടും. അവാർഡ് പരിഗണനയ്ക്ക് വന്ന ചിത്രങ്ങളുമായി ബന്ധമില്ലാത്ത ചലച്ചിത്ര പ്രവർത്തകരെ ജൂറിയിലേക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചലച്ചിത്ര അക്കാഡമി.
മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, ഭീഷ്മ പർവം, റോഷാക്ക്,പുഴു, മോഹൻലാലിന്റെ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ, മോൺസ്റ്റർ. പൃഥ്വിരാജിന്റെ ജനഗണമന, കടുവ, കാപ്പ, തീർപ്പ്, ഗോൾഡ്, കുഞ്ചാക്കോബോബന്റെ ന്നാ താൻ കേസ് കൊട്, അറിയിപ്പ്, പകലും പാതിരാവും എന്നിവയും പട്ടികയിലുണ്ട്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്തു മയക്കവും തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയും വിവിധ ചലച്ചിത്ര മേളകളിൽ പുരസ്‌കാരങ്ങൾ നേടിയിരുന്നു. കുഞ്ചാക്കോ ബോബൻ കള്ളന്റെ വേഷത്തിലെത്തിയ ന്നാ താൻ കേസ് കൊട് ഉൾപ്പെടെ പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ജനശ്രദ്ധനേടിയ ഒട്ടേറെ ചിത്രങ്ങൾ വിധിനിർണയത്തിനുണ്ട്. പുറത്തിറങ്ങാത്ത ചിത്രങ്ങളാണ് കൂടുതലുമുള്ളത്. ജയരാജ്, സത്യൻ അന്തിക്കാട്, വിനയൻ, ടി.കെ. രാജീവ് കുമാർ തുടങ്ങിയ സംവിധായകരും മത്സരത്തിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOVIE CAMERA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.