തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ എം. പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ പശ്ചാത്തലത്തിൽ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കോൺഗ്രസിനെ എതിർക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജനാധിപത്യ വിരുദ്ധത കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസ് അല്ല, ബി.ജെ.പി ആണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. ഏത് പാർട്ടി ഏത് നേതാവ് എന്ന് നോക്കിയല്ല സി.പി.എം പ്രവർത്തിക്കുന്നത്. മനീഷ് സിസോദിയ, കവിത എന്നിവർക്ക് എതിരായ നിലപാടിൽ കോൺഗ്രസിന് പ്രതിഷേധമില്ല. രാഹുലിന്റെ അയോഗ്യത മാത്രമാണ് അവർക്ക് പ്രശ്നം, വയനാട് മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല പിന്തുണയ്ക്കുന്നത്. പക്ഷേ കോൺഗ്രസിന്റെ നിലപാട് ഏകപക്ഷീയമാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
അതേസമയം . എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിയാനായി രാഹുൽ ഗാന്ധിക്ക് കേന്ദ്രം നോട്ടീസ് നൽകി. ഒരു മാസത്തിനുള്ളിൽ തന്നെ വീടൊഴിയണമെന്നാണ് കോൺഗ്രസ് നേതാവിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയാണ് വിഷയത്തിൽ നോട്ടീസ് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |