പാലോട്: ഉത്സവപറമ്പിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. ഇടവം ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ട് നടക്കുന്നതിനിടയിൽ ഉത്സവ പറമ്പിൽ ഡാൻസ് കളിച്ച ഇടവം സ്വദേശി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ വിതുര ചാരുപാറ ഗൗരി സദനത്തിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ചപ്പാത്തി ഷിബു എന്നു വിളിക്കുന്ന ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ (42) എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്.
സ്റ്റേജിന് മുന്നിൽ പോയി ഡാൻസ് കളിക്കുകയും മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിൽ പ്രകോപിതരായ പ്രതികൾ അഖിലിനെ സമീപത്തെ റബർ പുരയിടത്തിലേക്ക് കൂട്ടികൊണ്ട് പോയി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തലയിലും, മുതുകിലും പല പ്രാവശ്യം കുത്തി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. ശേഷം പ്രതികൾ ഒളിവിൽ പോയി.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോൻ, സബ് ഇൻസ്പെക്ടർ എ. നിസാറുദ്ദീൻ, എ.എസ്.ഐ അൽഅമാൻ, സി.പി.ഒമാരായ വിനീത്, ദിലീപ്, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |