ഇനി എന്തു ചെയ്യും? എന്ന മട്ടിൽ സങ്കീർണമായ പ്രശ്നത്തെ അഭിമുഖീകരിക്കുന്ന സമയത്തായിരിക്കും ഇന്നസെന്റേട്ടന്റെ ഫോൺ കാൾ എത്തുന്നത്. നമ്മുക്കിട്ട് താങ്ങിയായിയിരിക്കും ആദ്യം സംസാരിക്കുക. പിന്നെ ഉള്ളിലോട്ട് നിറയ്ക്കുന്നത് ധൈര്യമായിരിക്കും. സംസാരിച്ചുകഴിയുമ്പോഴേക്കും ഏതു വെല്ലുവിളിയെയും നേരിടാൻ മനസ് സജ്ജമായിട്ടുണ്ടാകും.
മാസത്തിൽ രണ്ടുതവണയെങ്കിലും എന്നെ വിളിക്കും. എന്റെ ഇളയമകൻ ആരോമൽ അടുത്തുണ്ടെങ്കിൽ അവനുമായിട്ടായിരിക്കും കൂടുതൽ നേരം സംസാരിക്കുക. അവനെ ആദ്യാക്ഷരം കുറിപ്പിച്ചത് ഇന്നസെന്റേട്ടനായിരുന്നു. കൂടുതൽ നന്നായി പഠിക്കണമെന്ന് അവനോടെപ്പോഴും പറയും. ഇന്നസെന്റേട്ടനെ അവസാനമായി കാണാൻ ഞാൻ പോയതും ആരോമലിനെയും കൂട്ടിയാണ്.
ഒരു കാര്യം അംഗീകരിക്കുന്നു. ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു.
എങ്കിലും ആ മഴ ചങ്കിലെ വൃക്ഷത്തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും.
ഇന്നസെന്റ് ചേട്ടൻ മരിച്ചുപോയി എന്നു ഞാൻ കരുതുന്നില്ല. അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിംഗിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാനുമുണ്ട് ആ സിനിമയിൽ. പക്ഷേ, എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |