കട്ടപ്പന :കാഞ്ചിയാറിൽ ഭാര്യയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ കേസിൽ പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. കാഞ്ചിയാർ പള്ളിക്കവല ജ്യോതി നഴ്‌സറി സ്‌കൂളിലെ അദ്ധ്യാപിക അനുമോളെ(27) കൊലപ്പെടുത്തിയ ഭർത്താവ് പേഴും ഴുംകണ്ടം വട്ടമുകളേൽ വിജേഷുമായാണ് തെളിവെടുപ്പ് നടത്തുന്നത്.
തമിഴ്നാട് കമ്പത്തെ വിദൂര മേഖലയിൽ രണ്ടുദിവസം ഇയാൾ ഒളിവിൽ കഴിഞ്ഞ ലോഡ്ജിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. തമിഴ്‌നാട്ടിൽ നിന്ന് തിരികെ കുമളിയിൽ എത്തിയശേഷം ഇയാൾ ധരിച്ചിരുന്ന പാന്റും ഷർട്ടും മാറി മുണ്ടും ഷർട്ടും ധരിച്ചിരുന്നു . ഇവ വനമേഖലയ്ക്കു സമീപത്തു നിന്ന് തെളിവെടുപ്പിനിടെ കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അനുമോളുടെ ഫോണിൽ നിന്ന് ഉപേക്ഷിച്ച സിം കാർഡ് കാഞ്ചിയാർ മേഖലയിൽ നിന്നും കണ്ടെത്തി. തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരും.കട്ടപ്പന സി ഐ ക്കാണ് അന്വേഷണചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |