തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് പുലിമുട്ട് നിക്ഷേപത്തിന്റെ ആദ്യ ഗഡുവായി അദാനി ഗ്രൂപ്പിന് നൽകേണ്ട 347 കോടി രൂപ മാർച്ച് 31നകം സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പ വഴി കണ്ടെത്താനുളള തുറമുഖ വകുപ്പിന്റെ നീക്കം പാളി.
സഹ.ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം നൽകാൻ സഹകരണ
വകുപ്പ് തയ്യാറാണെങ്കിലും,അതിന് 15 ദിവസമെങ്കിലുമെടുക്കും.പണം
മാർച്ച് 31നകം നൽകാമെന്നായിരുന്നു അദാനി ഗ്രൂപ്പിന് മന്ത്രി അഹമ്മദ് ദേവർകോവിൽ നൽകിയ ഉറപ്പ്. മറ്റന്നാൾ പണം നൽകിയില്ലെങ്കിൽ പദ്ധതിയുടെ മുന്നോട്ടുളള പോക്കിനെ ബാധിക്കും.തുറമുഖ വകുപ്പ് സർക്കാർ നിയന്ത്രണത്തിലുളള ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം കണ്ടെത്താനുളള തിരക്കിട്ട നീക്കത്തിലാണ്. എന്നാൽ, മുഴുവൻ തുകയും ലഭിക്കാനിടിയല്ല.
സാമ്പത്തിക വർഷം അവസാനമായതിനാൽ പല ബില്ലുകളും മാറേണ്ടതുണ്ടെന്നും, പണം അത്യാവശ്യമാണെന്നുമാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ധനമന്ത്രിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. റെയിൽ-റോഡ് കണക്‌ടിവിറ്റിക്ക് 203 കോടിയടക്കം ആകെ 550 കോടി രൂപ സഹകരണ ബാങ്കുകളിൽ നിന്നും കണ്ടെത്താനായിരുന്നു തുറമുഖ വകുപ്പിന്റെ നീക്കം. അവസാന നിമിഷത്തെ
ഇടപെടലും, പണം അതിവേഗം ലഭിക്കുമെന്ന തെറ്റിദ്ധാരണയുമാണ് തിരിച്ചടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |